Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
യാത്രക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ല,തിങ്കളാഴ്ച രാത്രി ദോഹയിൽ നിന്നും കണ്ണൂരിലേക്ക് പോയ ഇൻഡിഗോ വിമാനം വൈകി 

August 11, 2020

August 11, 2020

ദോഹ : ദോഹയിൽ നിന്നും തിങ്കളാഴ്ച രാത്രി 9.25 ന് കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശപ്രകാരമുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാതെ വിമാനത്താവളത്തിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. യാത്ര ചെയ്യാനെത്തിയവരിൽ പകുതിയിലേറെ പേരും രജിസ്റ്റർ ചെയ്യാതെയാണ് വിമാനത്താവളത്തിൽ എത്തിയത്. ഇതേതുടർന്ന് ബോർഡിങ് പാസ് അനുവദിക്കാതിരുന്ന ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.ഒടുവിൽ എല്ലാ യാത്രക്കാരും നടപടികൾ പൂർത്തിയാക്കിയ ശേഷം  45 മിനുട്ടിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്.സ്വന്തമായി ഇ മെയിൽ വിലാസം പോലുമില്ലാത്ത പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്. 

വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവർ ചുരുങ്ങിയത് 72 മണിക്കൂർ  മുമ്പെങ്കിലും https://www.newdelhiairport.in/airsuvidha/apho-registration (പ്രത്യേകം നിറത്തിൽ അടയാളപ്പെടുത്തിയ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പോർട്ടലിൽ പ്രവേശിക്കാം) എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്നാണ് നിർദേശം.യാത്രക്കാരനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച ശേഷം ഇ മെയിലിൽ ലഭിക്കുന്ന ഫോമിന്റെ സ്‌ക്രീൻ ഷോട്ടോ പകർപ്പോ കാണിച്ചാൽ മാത്രമേ ദോഹയിൽ നിന്ന് ബോർഡിങ് പാസ് ലഭിക്കുകയുള്ളൂ. എന്നാൽ നേരത്തെ ഇന്ത്യൻ എംബസിയുടെ പ്രത്യേക ലിങ്ക് വഴി നടത്തിയ രജിസ്‌ട്രേഷനും പുതിയ രജിസ്‌ട്രേഷനും തമ്മിൽ ബന്ധമില്ല. എംബസിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നേടിയവരും ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.

ഇതിനിടെ,നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സംബന്ധിച്ചും ഓൺലൈൻ രജിസ്‌ട്രേഷനെ കുറിച്ചും വിമാന ടിക്കറ്റ് നൽകിയ ദോഹയിലെ ട്രാവൽ ഏജന്റ് ഒന്നും പറഞ്ഞില്ലെന്ന് ചില യാത്രക്കാർ ന്യൂസ്‌റൂമിനോട് പ്രതികരിച്ചു. വിമാന ടിക്കറ്റ് നൽകുമ്പോൾ ഇക്കാര്യങ്ങൾ ട്രാവൽ ഏജൻസികൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്തിയാൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാവും. എന്നാൽ നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും കൃത്യമായി മനസിലാക്കി നേരത്തെ തന്നെ പൂർത്തിയാക്കിയാൽ അവസാന നിമിഷമുണ്ടാവുന്ന ഇത്തരം  ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാവും.

പുതുക്കിയ മാർഗനിർദേശങ്ങളിലെ മറ്റു നിബന്ധനകൾ ഇവയാണ് 

നാട്ടിലെത്തിയാൽ  ഏഴു ദിവസം ഹോട്ടൽ കൊറന്റൈനിലും ശേഷം ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയണം.

  • 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവിൽ അധികൃതർ നിർദേശിക്കുന്ന ഹോട്ടലിലോ മറ്റ് സ്ഥലങ്ങളിലോ ആണ് കഴിയേണ്ടത്. അടുത്ത 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ കഴിയണം.
  • ഗർഭിണികൾ, കുടുംബത്തിൽ ആരെങ്കിലും മരിച്ചതിനെ തുടർന്ന് പോകുന്നവർ, ഗുരുതര രോഗബാധയുള്ളവർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ളവർ എന്നിവർക്ക് വീടുകളിൽ തന്നെ 14 ദിവസം ക്വാറന്റീൻ അനുവദിക്കും. ഈ ആനുകൂല്യത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഇക്കാര്യം സൂചിപ്പിച്ചിരിക്കണം.
  • ഇന്ത്യയിലെത്തുമ്പോൾ തന്നെ ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുള്ളവർക്കും 14 ദിവസവും വീടുകളിൽ ക്വാറന്റീന് അപേക്ഷിക്കാവുന്നതാണ്. ഇതുപക്ഷേ, യാത്രയ്ക്ക്  96 മണിക്കൂനുള്ളിൽ നേടിവയായിരിക്കണം. ഇത് പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും വേണം. തെറ്റായ റിപ്പോർട്ട് സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഈ റിപ്പോർട്ടിന്റെ കോപ്പി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോൾ അധികൃതരെ കാണിക്കേണ്ടതാണ്.
  • എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യണം.
  • രോഗലക്ഷണമില്ലാത്തവരെ മാത്രമേ തെർമൽ പരിശോധനയ്ക്ക് ശേഷം തുടർ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
  • സാനിറ്റൈസർ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ വിമാനത്താവളങ്ങളിൽ ഉണ്ടായിരിക്കും. അതേസമയം, യാത്രക്കാർ സാമൂഹിക അകലം അടക്കമുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്.
  • പോർട്ടലിൽ നിന്ന് ലഭ്യമാകുന്ന അപേക്ഷഫോറം സ്വയം സാക്ഷ്യപ്പെടുത്തി അതിന്റെ ഒരു കോപ്പി വിമാനത്താവളങ്ങളില്‍ ആരോഗ്യ–ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറണം.
  • പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണുന്നവര്‍‍ക്ക് അധികൃതർ മതിയായ ചികിത്സ ഏർപ്പെടുത്തും.
  • വീടുകളിൽ മാത്രം ക്വാറന്റീന് അനുവാദം ലഭിച്ചവർ അതാത് സംസ്ഥാനങ്ങളിലെ അധികൃതർക്ക് മുൻപിൽ ഹാജരേക്കേണ്ടതാണ്. ഇത് മൊബൈൽ ഫോൺ വഴിയും ആകാം.
  • അതാത് സംസ്ഥാനങ്ങൾ നിർദേശിക്കുന്ന സ്ഥാപനങ്ങളിലായിരിക്കണം ക്വാറന്റീൻ ചെയ്യേണ്ടത്.
  • ഇതുസംബന്ധമായ വിവരങ്ങൾ https://www.mohfw.gov.in/pdf/Revisedtestingguidelines.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News