May 24, 2021
May 24, 2021
ജിദ്ദ: സൗദിയില്‍ പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രം പരിമിതപ്പെടുത്താന്‍ തീരുമാനം. പള്ളികളിലെ ജീവനക്കാരെ ഇക്കാര്യമറിയിക്കാന്‍ രാജ്യത്തെ വിവിധ മേഖലകളിലെ മതകാര്യ ബ്രാഞ്ച് ഓഫീസുകൾക്ക് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്കി.ശബ്ദത്തിന്റെ തോത്മൂന്നിൽ ഒന്നായി കുറക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അറിയിപ്പിലുണ്ട്.
ചില പള്ളികളില്‍ നമസ്കാരവേളയില് പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായും ഇതു പരിസരത്തെ വീടുകളില്‍ കഴിയുന്ന രോഗികളും പ്രായംകൂടിയവരും കുട്ടികളുമായവര്ക്ക് പ്രയാസമുണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിെന്റ തീരുമാനം. ഇമാമുമാരുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കുന്നത് വീടുകളില്‍ വെച്ച് നമസ്കരിക്കുന്നവര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇമാമിെന്റ ശബ്ദം പള്ളിക്കുള്ളില്‍ നമസ്കരിക്കുന്നവര് കേട്ടാല്‍ മതിയാകും. പരിസരത്തെ വീടുകളിലുള്ളവരെ കേള്‍പ്പിക്കല്‍ മതപരമായ ആവശ്യമല്ലെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടി.
ന്യൂസ്റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ