September 13, 2020
September 13, 2020
ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്ക് അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നു.ഹമദ് ആശുപത്രിയിലേക്ക് ഉൾപെടെ പുതുതായി ജോലിയും വിസയും ലഭിച്ച നിരവധി പേരാണ് എപ്പോൾ ഖത്തറിലേക്ക് വരാൻ കഴിയുമെന്നറിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് വ്യാപനത്തിനു മുമ്പ് സ്വദേശത്ത് മടങ്ങിയെത്തുകയും, പുതിയ ജോലി ഓഫര്‍ കിട്ടിയവരുമായ നിരവധി പേരും ദോഹയിലേക്ക് വരാനായി കാത്തിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ പലരെയും തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, പുതിയ വിസക്കാരുടെ കാര്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.. നിലവിൽ രാജ്യത്ത് താമസാനുമതിയുള്ള ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്ക് മാത്രമാണ് ഖത്തർ പോർട്ടൽ വഴി അനുമതി നേടിയ ശേഷം തിരിച്ചുവരാൻ അനുമതിയുള്ളത്.
സന്ദര്‍ശക വിസ അടക്കമുള്ള പുതിയ വിസകളുടെ കാര്യത്തില്‍ കൊവിഡ് നിയന്ത്രണ ഇളവുകളുടെ അവസാന ഘട്ടത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഈ സാഹചര്യം മുതലെടുത്ത് നാട്ടിലും ഖത്തറിലുമായി തട്ടിപ്പുസംഘങ്ങള്‍ സജീവമായതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ പോർട്ടൽ വഴി അനുമതി നേടിയെടുക്കുന്നത് ഉൾപെടെ ഖത്തറിൽ തിരിച്ചെത്തിയാലുള്ള ഹോട്ടൽ കൊറന്റൈൻ തരപ്പെടുത്തി തരാമെന്ന് വരെ തെറ്റിദ്ധരിപ്പിച്ചാണ് പലരും പണം തട്ടുന്നത്. പുതിയ വിസയെടുത്ത് തരാമെന്ന് വാഗ്ദാനം നൽകിയും ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ കെണിയിൽ വീഴ്ത്തുന്നതായാണ് വിവരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക