November 26, 2020
November 26, 2020
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. ബുധനാഴ്ച രാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല.
കേരളത്തില്‍ പണിമുടക്കിന് ഹര്‍ത്താലിന്റെ പ്രതീതിയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. കടകള്‍ അടഞ്ഞു കിടക്കുകയാണ്. വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
ട്രേഡ് യൂണിയനുകള്‍ക്കു പുറമെ ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ചിന് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. മാര്‍ച്ച് തടയാനായി ഡല്‍ഹിയിലേക്കുള്ള അഞ്ച് അതിര്‍ത്തികളും കേന്ദ്രസര്‍ക്കാര്‍ അടച്ചു. ലോറികളില്‍ മണ്ണ് എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മെട്രോ സര്‍വ്വീസുകള്‍ നഗരപരിധിയില്‍ അവസാനിപ്പിക്കുകയാണ്.
ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴില്‍ കോഡ് പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.