February 14, 2021
February 14, 2021
ന്യൂഡൽഹി : ഖത്തറിലെ ജയിലുകളിൽ കഴിയുന്ന 411 ഇന്ത്യക്കാരിൽ പകുതിയിലധികം പേരും മയക്കുമരുന്ന് കേസിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യസഭയിൽ പ്രൊഫെസ്സർ മനോജ് കുമാർ ജാ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജയിലിലുള്ള 411 പേരിൽ 225 പേരും മയക്കുമരുന്ന് കേസിനാണ് ശിക്ഷിക്കപ്പെട്ടത്.. ബാക്കിയുള്ളവരിൽ 142 ചെക്ക് കേസുകളും ഒരു കൊലപാതക കേസും ഉണ്ട്. 2020 ഡിസംബർ വരെയുള്ള കണക്കാണിത്.
ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സൗദി ജയിലുകളിലാണ് - 1599 പേർ. ഇവരിൽ ട്രാഫിക് നിയമലംഘനത്തിന് 29 പേർ, മദ്യം 253, മയക്കുമരുന്ന് 84, സാമ്പത്തിക കുറ്റം 88, കൊലപാതകം 45, ലൈംഗിക കുറ്റകൃത്യങ്ങൾ 48 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങൾ.
യൂ.എ.ഇ യിൽ 898 ഇന്ത്യക്കാരും കുവൈറ്റ് ജയിലുകളിൽ 536 ഇന്ത്യക്കാരും ഉണ്ട്.
ഖഖത്തറിൽ മയക്കുമരുന്ന് കേസുകളിൽ കുടുങ്ങി ജയിലുകളിൽ കഴിയുന്നവരിൽ വലിയൊരു വിഭാഗവും മലയാളികളാണ്.പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ നാട്ടിൽ നിന്നും കരിയർമാരായി എത്തിയവരും മറ്റുള്ളവരാൽ ചതിക്കപ്പെട്ട് ജയിലിൽ അകപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.