Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
പോലീസ് വെടിവെപ്പിൽ മൂന്നു മരണം. കേരളത്തിലെ നാല് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

December 19, 2019

December 19, 2019

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിക്കാനിടയായതിനെ തുടർന്ന് കേരളത്തിൽ ജാഗ്രത നിർദേശം. കാസർഗോഡ്, കണ്ണൂർ,കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഡിജിപി ലോക്നാഥ് ബഹ്‌റയാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം മംഗളൂരുവിൽ ഞായാറാഴ്ച്ച വരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് . അഞ്ചു പോലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യു. മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലെ, ദക്ഷിണ കന്നഡ ജില്ല യിലും ഇന്റർനെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനം.

പരത്വബില്ലിനെതിരായ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ജലീല്‍, നൗഷീന്‍ എന്നിവരാണ് മരിച്ചത് .ബന്ദറില്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം, ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൊലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി.അക്രമം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. നഗരമധ്യത്തിലെ പരിവര്‍ത്തന്‍ ചൗക്കില്‍ പൗരത്വ ബില്ലിനെതിരെയുള്ള റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേര്‍ക്കാണ് പോലിസ് വെടിവെച്ചത്. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രണ്ട് പോലിസ് പിക്കറ്റിനും നാല് പോലിസ് വാഹനങ്ങള്‍ക്കും തീയിട്ടു.


Latest Related News