March 07, 2021
March 07, 2021
ദോഹ: ഖത്തറിൽ കടയുടമ കൊറന്റൈനിൽ പോയ തക്കം നോക്കി ഒരു മില്യൺ റിയാലിന്റെ സാധനങ്ങൾ മറിച്ചു വിറ്റ് മാനേജർ രാജ്യം വിട്ടതായി വെളിപ്പെടുത്തൽ.ഖത്തറിലെ കിച്ചന്‍, വെഡ്ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്റ്റോറിന്റെ ഉടമക്കാണ് വിശ്വസ്തനായ ജീവനക്കാരനിൽ നിന്നും മഹാമാരി കാലത്ത് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഖത്തര്‍ റേഡിയോ സംപ്രേക്ഷണം ചെയ്ത 'എന്റെ രാജ്യം, എന്റെ പ്രിയപ്പെട്ടവര്‍, സുപ്രഭാതം' എന്ന പ്രത്യേക പരിപാടിയില്‍ സ്റ്റോര്‍ ഉടമ ഉമ്മു മുഹമ്മദ് ആണ് തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചത്. വിശദീകരിച്ചത്. തന്റെ ജീവനക്കാരനെതിരെ ഭരണ വികസന, തൊഴില്‍ മന്ത്രാലയത്തിന് അവര്‍ പരാതി നല്‍കുകയും ചെയ്തു.
തന്റെ മാനേജര്‍ ചെയ്ത തട്ടിപ്പിലൂടെ ഒരു മില്യന്‍ റിയാലിന്റെ സാമ്പത്തികനഷ്ടമാണുണ്ടായതെന്നും അവര്‍ വെളിപ്പെടുത്തി. കോവിഡ് -19 ഹോം ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചപ്പോള്‍ കടയിലെ എല്ലാ ഉത്തരവാദിത്തങ്ങളും മാനേജര്‍ക്ക് കൈമാറിയതായിരുന്നുവെന്നും ഉമ്മു മുഹമ്മദ് പറഞ്ഞു.
കടയിലെ മുഴുവൻ സാധനങ്ങളും വിറ്റ് ആ പണവുമായാണ് മാനേജർ മുങ്ങിയത്. ഒരു ദശലക്ഷം റിയാലിന്റെ നഷ്ടമാണ് കടയുടമയായ സ്ത്രീക്ക് ഇതിലൂടെ ഉണ്ടായത്. ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് പേയ്മെന്റുകള്‍ തട്ടിയെടുക്കുകയും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പേയ്മെന്റുകള്‍ വാങ്ങിയെടുത്തതായും അവർ റേഡിയോ പരിപാടിയിൽ പറഞ്ഞു.
അതേസമയം,തട്ടിപ്പ് നടത്തിയത് ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക