September 04, 2019
September 04, 2019
കഴിഞ്ഞ മാസം 26ന് രാത്രിയാണ് കഴുത്തില്‍ പരിക്കേറ്റ നിലയിൽ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കുവൈത്ത് സിറ്റി : കുവൈത്തിൽ ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ
മുറിവേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ മാസം 26ന് രാത്രിയാണ് കഴുത്തില്‍ പരിക്കേറ്റ നിലയിൽ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ അധികം വൈകാതെ കുട്ടി മരണപ്പെടുകയായിരുന്നു. കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു മകള്‍ക്ക് അത്യാഹിതം സംഭവിച്ചതെന്നാണ് പിതാവിന്റെ മൊഴി.
കേസില്‍ പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഇതോടെ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.