Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
നിയമസഭയിൽ പോണ്‍ വീഡിയോ,ന്യായീകരണവുമായി ബി.ജെ.പി നിയമ മന്ത്രി

September 06, 2019

September 06, 2019

കോണ്‍ഗ്രസ്-ജനതാദള്‍ എം.എല്‍.എമാരെ കൂറ് മാറ്റിക്കാന്‍ ഏറ്റവുമധികം ശ്രമം നടത്തിയത് ലക്ഷ്മണ്‍ സവാദിയായിരുന്നു എന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റാന്‍ സവാദി നടത്തിയ നീക്കങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം എന്നാണ് പ്രതിപക്ഷം പറയുന്നത്.
ബംഗലുരു : നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ ന്യായീകരിച്ച് കര്‍ണാടക നിയമ മന്ത്രി ജെ.സി മധുസ്വാമി രംഗത്തെത്തി.നിയമസഭയിലിരുന്ന് പോണ്‍ ചിത്രം കാണുന്നത് "രാജ്യദ്രോഹ" കുറ്റമല്ല. ധാര്‍മ്മികമായി പരിശോധിച്ചാല്‍ അത് കാണാന്‍ പാടില്ല പക്ഷെ അതൊരു രാജ്യദ്രോഹകുറ്റമല്ല. യാദൃശ്ചികമായി ഒരു വീഡിയോ കാണുന്നത് വലിയ തെറ്റല്ലെന്നും മധുസ്വാമി പറഞ്ഞു.

നിയമസഭയില്‍ പോണ്‍ ചിത്രം കണ്ടതിന് 2012ല്‍ മന്ത്രിസ്ഥാനം രാജിവച്ച ലക്ഷ്മണ്‍ സവാദിയെ യെദ്ദ്യൂരപ്പ തന്‍റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ന്യായീകരണം നല്‍കാന്‍ മന്ത്രിയെ പ്രേരിപിച്ചത്‌.

പോണ്‍ ചിത്രം കണ്ടു എന്ന കാരണത്താല്‍ സവാദിയെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും മധുസ്വാമി ആവശ്യപ്പെട്ടു. ശിക്ഷിക്കപ്പെടാന്‍ തക്ക അദ്ദേഹം ആരെയും വഞ്ചിക്കുകയോ എന്തെങ്കിലും രാജ്യദ്രോഹകുറ്റമോ ചെയ്തിട്ടില്ല . ഒരേ കുറ്റത്തിന് വീണ്ടും വീണ്ടും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മധുസ്വാമി പറഞ്ഞു.

ലക്ഷ്മണ്‍ സവാദി നിലവില്‍ എംഎല്‍എ അല്ല. 2018ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സവാദി പരാജയപ്പെടുകയായിരുന്നു. എംഎല്‍എ അല്ലാതിരുന്നിട്ടും സവാദിയെ മന്ത്രിസഭയില്‍ എടുത്തത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-ജനതാദള്‍ എം.എല്‍.എമാരെ കൂറ് മാറ്റിക്കാന്‍ ഏറ്റവുമധികം ശ്രമം നടത്തിയത് ലക്ഷ്മണ്‍ സവാദിയായിരുന്നു എന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റാന്‍ സവാദി നടത്തിയ നീക്കങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനം എന്നാണ് പ്രതിപക്ഷം പറയുന്നത്.

പഠിക്കാന്‍ വേണ്ടിയാണ് നിയമസഭയില്‍ താന്‍ പോണ്‍ വിഡിയോ കണ്ടെന്നായിരുന്നു സവാദി ഈ വിഷയത്തില്‍ പ്രതികരിച്ചത്. കൂടാതെ, പാര്‍ട്ടികളില്‍ എങ്ങനെയാണ് ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന് അശ്ലീ ചിത്രങ്ങള്‍ കണ്ട് പരിശോധിക്കുകയായിരുന്നുവെന്നും സവാദി ന്യായീകരിച്ചു.


Latest Related News