March 12, 2021
March 12, 2021
ജിദ്ദ : സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് മെയ് 17 ന് പുലർച്ചെ മാത്രമേ നീക്കുകയുള്ളൂവെന്ന് സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.വ്യാഴാഴ്ച നൽകിയ അറിയിപ്പിലാണ് എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 17 ന് പുലർച്ചെ ഒരു മണി മുതൽ മാത്രമേ സൗദി പൗരന്മാരെ രാജ്യത്തിന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുവദിക്കൂ.എന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ(ജി.എ.സി.എ)നെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഏർപ്പെടുത്തിയ വിലക്ക് മെയ് 17 പിൻവലിക്കും.അതേസമയം,കോവിഡ് വ്യാപനത്തെ തുടർന്ന് ബന്ധപ്പെട്ട കമ്മറ്റിയുടെ നിർദേശ പ്രകാരം വിലക്ക് നിലവിലുള്ള രാജ്യങ്ങൾക്ക് ഇത് ബാധകമാവില്ല.മെയ് 17 മുതൽ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും പൂർണമായും തുറക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.