March 09, 2020
March 09, 2020
കുവൈത്ത് സിറ്റി : ഇന്ത്യയുള്‍പ്പെടെള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിൽ എത്തുന്ന വിദേശികള്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ ലഭിക്കുന്ന മെഡിക്കല്‍ കാര്‍ഡില്‍ നിഷ്‌കര്‍ഷിക്കുന്ന ക്ലിനിക്കുകളിലാണ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം വലിയ തോതിലുള്ള തിരക്കാണ് സബാന്‍ ക്ലിനിക്കില്‍ അനുഭവപ്പെട്ടത്. ഇവിടെ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറീയിച്ചു.
കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം തടവും അമ്പത് കുവൈത്ത് ദിനാര്‍ പിഴ ശിക്ഷയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ്-19 രോഗബാധിതരുടെ എണ്ണം അറുപത്തി അഞ്ചാണ്.