April 14, 2020
April 14, 2020
ദോഹ : വിദേശരാജ്യങ്ങളിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാർക്ക് മെയ് മൂന്ന് കഴിയാതെ ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ കഴിയില്ല.മെയ് മൂന്ന് വരെ രാജ്യാന്തര വിമാനസർവീസുകൾക്ക് അനുമതി ലഭിക്കില്ലെന്ന് കേന്ദ്രം വ്യോമയാന അറിയിച്ച സാഹചര്യത്തിലാണ് ഗൾഫിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രവാസി സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.
വിദേശങ്ങളിൽ കുടുങ്ങിയ കോവിഡ് രോഗം ഇല്ലാത്തവരെയും സന്ദർശക വിസയിൽ എത്തിയവരെയും ജോലിയില്ലാതെ മുറികളിൽ ഇരിക്കുന്ന തൊഴിൽ അന്വേഷകരായ പ്രവാസികളെയും നാട്ടിലെത്തിക്കാണണമെന്ന അഭ്യർത്ഥനയും കേന്ദ്ര സർക്കാരോ കോടതിയോ പരിഗണിച്ചിട്ടില്ല.ഇത്തരം പ്രവാസികളെ നാട്ടിൽ എത്തിച്ചാൽ വിമാനത്താവളത്തിൽ നിന്നും നേരെ ക്വറന്റൈൻ സെന്ററുകളിൽ എത്തിക്കാമെന്നും ഇതിനായി ഒന്നര ലക്ഷത്തോളം ബെഡുകൾ ഒരുക്കിയതായും സംസ്ഥാനം അറിയിച്ചിരുന്നു.എന്നാൽ ഇത്തരം അഭ്യർത്ഥനകൾ കുറിച്ച് പരാമര്ശിക്കുക പോലും ചെയ്യാതെയാണ് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഗൾഫ് നാടുകളിൽ സന്ദർശക വിസയിലെത്തിയ കുടുംബങ്ങളും നാട്ടിൽ നിന്ന് തൊഴിൽ തേടിയെത്തിയവരും ജോലിയില്ലാതെ മുറികളിൽ കഴിയുന്നവരും ഉൾപ്പെടെയുള്ള രോഗബാധയില്ലാത്തവരെ നാട്ടിൽ എത്തിക്കണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനു പുറമെ ദുബായ് കെ.എം.സി.സി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകിയിരുന്നു. അയൽ രാജ്യമായ പാക്കിസ്ഥാൻ പോലും യു.എ.ഇ യിലുള്ള തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചപ്പോഴാണ് ഇന്ത്യ മാത്രം പ്രവാസികളോട് മുഖം തിരിഞ്ഞു നിൽക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.