June 23, 2020
June 23, 2020
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 25 മുതൽ തിരിച്ചുവരുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് പരിശോധന ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ തീരുമാനം അപ്രായോഗികമാണെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. പല രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ലെന്നും കോവിഡ് രോഗികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിലും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്ന് കോവിഡ് പരിശോധനക്ക് ശേഷമേ പ്രവാസികളെ കൊണ്ടുവരാവൂ എന്നും അതിന് ആവശ്യമായ സൌകര്യം ഒരുക്കണമെന്നും കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് പോസിറ്റീവ് ആയവരില്‍ നിന്നും വിമാനത്തില്‍ വെച്ച് മറ്റുള്ളവരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗര്‍ഭിണികളിലേക്കും മറ്റ് രോഗങ്ങളുള്ളവരിലേക്കും രോഗം പടരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും കേരളം വിശദമാക്കി. അതിനാല്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേക വിമാനത്തില്‍കൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെട്ടു. ചെലവ് കുറഞ്ഞ, ഒരു മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയാണ് കേരളം മുന്നോട്ടുവെച്ചത്.
എന്നാല്‍ വിദേശത്ത് പല രാജ്യങ്ങളിലും ട്രൂനാറ്റ് പരിശോധനയില്ല. പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടപ്പെട്ടു. ഇപ്പോള്‍ കേന്ദ്രവും വ്യക്തമാക്കിയത് ട്രൂനാറ്റ് ടെസ്റ്റ് അപ്രായോഗികമാണെന്നാണ്. ഇതോടെ ഈ മാസം 25 മുതൽ സൗദി ഉൾപെടെയുള്ള ചില ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക