Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  |
അഭയം തേടിയെത്തിയ മലയാളി യുവതികളെ ഏജൻസിക്ക് തിരികെ ഏൽപിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 

September 10, 2019

September 10, 2019

കഴിഞ്ഞ ദിവസമാണ് കൊല്ലം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവതികള്‍ അജ്മാനിലെ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ എത്തിയത്. 

ദുബായ് :  മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതികൾക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഭയം നൽകിയില്ല.സഹായം തേടി ഇന്ത്യൻ കോൺസുലേറ്റിലെത്തിയ അഞ്ച് യുവതികളെ ഏജന്റുമാര്‍ക്ക് അരികില്‍ തിരികെ എത്തിച്ചാണ്  ഇന്ത്യന്‍ കോണ്‍സുലേറ്റ് വിചിത്ര നടപടി കൈക്കൊണ്ടത്. കോണ്‍സുലേറ്റ് അധികൃതര്‍ ഇവരെ ഏജന്റുമാര്‍ക്ക് തന്നെ കൈമാറുകയായിരുന്നു. തങ്ങളുടെ ജീവന്‍ പോലും ഇപ്പോള്‍ അപകടത്തിലാണെന്ന് യുവതികൾ പറയുന്നു.

ഏജൻസിക്കൊപ്പം പോയില്ലെങ്കിൽ ബാന്‍ അടിച്ച്‌ പാസ്പോര്‍ട്ട് കയ്യിൽ കിട്ടുന്നത് വരെ എംബസിയില്‍ കിടക്കണം.അതിനു ശേഷം 7 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുണ്ടാവും. കോൺസുലേറ്റ് അധികൃതരാണ് ഇങ്ങനെയൊരു നിർദേശം വെച്ചതെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ഏജൻസിക്കൊപ്പം തിരികെ പോവുകയായിരുന്നുവെന്നും യുവതി പറയുന്നു.

കഴിഞ്ഞ ദിവസമാണ് കൊല്ലം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവതികള്‍ അജ്മാനിലെ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ എത്തിയത്. നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് ഇവരെ നിയമവിരുദ്ധമായി അറബികളുടെ വീട്ടുജോലിക്ക് നിയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു. മലയാളികളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ റിക്രൂട്ടിങ് ഏജന്‍സി. സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കറിന് അരികിലെത്തിയ യുവതികളെ  ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
 


Latest Related News