Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ്19 - രോഗബാധിതർ കൂടുമ്പോഴും മരണ നിരക്ക് ഏറ്റവും കുറവ് ഖത്തറിൽ 

April 19, 2020

April 19, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുത്തനെ ഉയരുമ്പോഴും മരണനിരക്ക് പരമാവധി പിടിച്ചുനിർത്തുന്നതിൽ ഖത്തർ വിജയിക്കുന്നതായി റിപ്പോർട്ട്. ജിസിസി രാജ്യങ്ങളിൽ സൗദിയിലും യു.എ.ഇയിലും അതുകഴിഞ്ഞാൽ ഖത്തറിലുമാണ് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് സൗദിയിൽ 8274 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയിലെ രോഗബാധിതരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും യു.എ.ഇ യിൽ ഇതുവരെ 6302 പേരിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിൽ ശനിയാഴ്ച വരെ 5008 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിൽ മരണനിരക്ക് ഏറ്റവും കുറവുള്ളത് ഖത്തറിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

8274 പേരിൽ രോഗം സ്ഥിരീകരിച്ച സൗദിയിൽ 92 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.മരണനിരക്ക് 6.5 ശതമാനം.1329 പേരാണ് രോഗവിമുക്തി നേടിയത്.  6302 പേരിൽ രോഗം സ്ഥിരീകരിച്ച യു.എ.ഇയിൽ മരണ നിരക്ക് 3.2 ശതമാനമാണ്. 37 പേരാണ് മരണപ്പെട്ടത്.രോഗവിമുക്തരായവർ 1118.ഖത്തറിൽ 5008  പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ എട്ട് പേർ മാത്രമാണ് ഇതുവരെ മരണപ്പെട്ടത്. മരണ നിരക്ക് 1.5 ശതമാനം.

ആരോഗ്യമേഖലയിലെ മികച്ച സംവിധാനങ്ങളും അതീവ ജാഗ്രതയോടെയുള്ള കരുതൽ നടപടികളുമാണ് ഖത്തറിൽ മരണ നിരക്ക് താരതമ്യേന കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ കുറെ വർഷങ്ങളായി ആരോഗ്യരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളും അത്യാധുനിക സംവിധാനങ്ങളും ഇതിന് തുണയാവുന്നുണ്ട്. രോഗബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതെ മികച്ച പരിചരണം ഉറപ്പുവരുത്താൻ ഖത്തറിന് കഴിയുന്നത് രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കും ഏറെ ആശ്വാസകരമാണ്. രോഗബാധിതരുടെ ഫലം നെഗറ്റിവ് ആയാലും ദിവസങ്ങളോളം ചികിത്സയിലും ഐസൊലേഷനിലും തുടർന്ന ശേഷം മാത്രമാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവുന്നത്.

കുവൈത്തിൽ ശരാശരി മരണ നിരക്ക് രണ്ടു ശതമാനത്തിനു മുകളിലും ഒമാനിൽ മരണ നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലുമാണ്. എന്നാൽ ഏഴു പേർ കോവിഡ് ബാധിച്ച് മരണപ്പെട്ട ബഹ്‌റൈനിൽ രോഗപരിശോധനയും രോഗവിമുക്തി നേടുന്നവരുടെ എണ്ണവും കൂടുതലാണ്.1773 പേരിലാണ് ബഹ്‌റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 755 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.

(ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് മൊത്തം രോഗവിമുക്തി നേടിയവരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തിൽ നിന്നാണ് മരണ നിരക്കിന്റെ ശതമാനം തീരുമാനിക്കേണ്ടത്)

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News