May 04, 2020
May 04, 2020
ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസം. മെയ് ഏഴ് വ്യാഴാഴ്ച മുതൽ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ രണ്ടു വിമാനങ്ങളും കേരളത്തിലേക്കായിരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നേരത്തെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൌകര്യം ഒരുക്കിയ കാര്യം കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനാല്‍ തന്നെ മെയ് ഏഴിന് പുറപ്പെടുന്ന ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലേക്കായിരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. 197000 പേരാണ് ഇതിനോടകം എംബസി വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും മുന്‍ഗണനാ ക്രമത്തിലായിരിക്കും പുറപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുക. ഈ പട്ടികയായിരിക്കും പിന്നീട് എയര്‍ ഇന്ത്യക്ക് അയച്ചുകൊടുക്കുകയെന്നുമാണ് ലഭ്യമായിട്ടുള്ള വിവരങ്ങള്‍.
ഇതിനിടെ വ്യാഴാഴ്ചയുള്ള ആദ്യവിമാനം അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കായിരിക്കുമെന്നും രണ്ടാമത്തെ വിമാനം കരിപ്പൂരിലേക്കായിരിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 13000 രൂപയായിരിക്കും ടിക്കറ്റ് നിരക്കെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.