March 16, 2020
March 16, 2020
മസ്കത്ത് : കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമാക്കി ഒമാൻ എല്ലാ വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശനം വിലക്കി. മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ കരവഴിയോ കടല്‍വഴിയോ ഒമാന്‍ പൗരന്‍മാരല്ലാത്ത ആര്‍ക്കും പ്രവേശനമില്ലെന്ന് അധികൃതര്‍ ഉത്തരവിട്ടു.
അതേസമയം,വിമാനം വഴി ഗള്‍ഫ് രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം. എന്നാൽ ചുരുങ്ങിയത് പതിനാല് ദിവസം ആരുമായും സമ്പർക്കം പുലർത്താതെ മുറിയിൽ തന്നെ കഴിയാൻ തയാറാകുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇനി മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാര്‍ത്ഥന നിര്‍ത്തിവെച്ചിരുന്നു. യു എ ഇയില്‍ നാളെ മുതല്‍ പുതിയ വിസിറ്റിംഗ് വിസയോ റസിഡന്‍ഷ്യല്‍ വിസയോ അനുവദിക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നിലവിലുള്ള റസിഡന്‍സ് വിസ പുതുക്കുന്നതിന് തടസമുണ്ടാവില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.