Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോവിഡ് ജാഗ്രത തുടരണം,ഖത്തറിൽ വാഹന പരിശോധനകൾ ഊർജിതമാക്കി

November 16, 2020

November 16, 2020

ദോഹ :  ഖത്തറിൽ കോവിഡ് വ്യാപനത്തൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈറസിന്റെ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ അധികൃതർ പരിശോധനകൾ ഊർജിതമാക്കി.കാറുകളിൽ അനുവദിച്ചതിൽ കൂടുതൽ പേരെ കയറ്റുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടി കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇത്തരത്തിൽ  മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 130 പേര്‍ക്കെതിരെ കൂടി കഴിഞ്ഞ ദിവസം  പൊലീസ് നിയമനടപടി സ്വീകരിച്ചു.

വാഹനങ്ങള്‍ അടക്കം പരിശോധന നടത്തുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ചട്ടപ്രകാരമുള്ള ആളുകളില്‍ കൂടുതല്‍ പേർ കാറില്‍ യാത്ര ചെയ്തതതിന് അഞ്ചുപേര്‍ക്കെരെരയും ഞായറാഴ്ച നടപടിയെടുത്തു. കാറില്‍ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്തതിന് വ്യാഴാഴ്ച ഏഴ് പേര്‍ക്കെതിരെയും വെള്ളിയാഴ്ച 16 പേര്‍ക്കെതിരെയുമാണ് നടപയെടുത്തത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.. മാസ്ക് ധരിക്കാത്ത കാര്‍ യാത്രക്കാര്‍ക്ക് ബോധവത്കരണത്തിന്‍െറ ഭാഗമായി മാസ്കുകള്‍ പൊലീസ് വിതരണം ചെയ്യുന്നുണ്ട്.. വ്യാഴാഴ്ച മാസ്ക് ധരിക്കാത്തതിന് 164 പേര്‍ക്കെതിരെയും വെള്ളിയാഴ്ച 162പേര്‍ക്കെതിരെയും ശനിയാഴ്ച 94 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഞായറാഴ്ചത്തേതടക്കം ആകെ 550 പേര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇവരെ പബ്ലിക് തുടര്‍നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരൊഴികെ കാറുകളില്‍ നാല് പേരില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നാണ് നിർദേശം.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ ആണ് ശിക്ഷ ലഭിക്കുക.എന്നാൽ നിലവില്‍ കുറ്റക്കാര്‍ക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News