Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
കുവൈത്തിൽ 55 ഉം ഒമാനിൽ 38 പേർക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു

April 09, 2020

April 09, 2020

കുവൈത്ത് സിറ്റി / മസ്കത്ത് : ഒമാനിലും കുവൈത്തിലുമായി 93 പേർക്ക് കൂടി വ്യാഴാഴ്ച ഉച്ചയോടെ കോവിഡ് 19 സ്ഥിരീകരിച്ചു.ഖത്തറിൽ ഇന്ന് 166 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേർ ഇന്ത്യക്കാർ, ആറു കുവൈത്ത് പൗരന്മാർ, രണ്ടു പാകിസ്ഥാനികൾ, ആറു ബംഗ്ലാദേശികൾ എന്നിവർക്കാണ് കുവൈത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഈജിപ്തുകാരൻ, ഒരു ഇറാനി ഒരു സിറിയൻ, ഒരു നേപ്പാൾ പൗരൻ, ഇറാൻ പൗരൻ എന്നിവരും  എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഉൾപെടും.

ഇവരിൽ 51 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് രോഗം പകർന്നത്. 4 പേർക്ക് ഏതുവഴിയാണ് വൈറസ് പകർന്നതെന്ന് വ്യക്തമല്ല.

ഒമാനില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവർ 38 പേരാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 457 ആയി ഉയർന്നു. ഇതിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. 109 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 346 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൗൺ മസ്കത്ത് ഗവർണറേറ്റിൽ നാളെ മുതൽ നിലവിൽ വരും. അവശ്യ സാധനങ്ങളെ ഓഴിവാക്കിയാണ് ലോക് ഡൗണ്‍ നടപ്പില്‍ വരുത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News