April 09, 2020
April 09, 2020
നിതാഖാതിനേക്കാൾ വലിയ തൊഴിൽ നഷ്ടമുണ്ടാകുന്ന ഘട്ടത്തിൽ തിരിച്ചെത്തുന്നവർക്ക് പലിശരഹിത വായ്പയോ പെൻഷനോ ആവശ്യമാണ്. അല്ലെങ്കിൽ പുതിയ ജോലിസാധ്യത കണ്ടെത്തി നൽകണം. നിലവില്‍ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനത്തിന് ഇത് കടുത്ത വെല്ലുവിളിയാകും.
തിരുവനന്തപുരം : കൊറോണ ഭീഷണി മൂലം പ്രവാസി മലയാളികളില്‍ അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് വിദഗ്ധര്‍. ആകെ തകിടം മറിയുന്ന സമ്പദ് വ്യവസ്ഥക്ക് പുറമെ ഇവരുടെ പുനരധിവാസവും സംസ്ഥാന സര്‍ക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാകും.
25 ലക്ഷം പ്രവാസി മലയാളികളില്‍ 90 ശതമാനവും ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയുടെ തകര്‍ച്ചയാണ് കേരളത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് പിടിച്ചു നില്‍ക്കാനാണ് മറ്റുളളവയെല്ലാം ശ്രമിക്കുന്നത്.
സമ്പദ് വ്യവസ്ഥയുടെ 30 ശതമാനത്തിന് മുകളില്‍ വിദേശ നാണ്യത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതു കൊണ്ടു തന്നെ നാടിന്‍റെ നട്ടെല്ലായ വിദേശവരുമാനത്തില്‍ ഉണ്ടാകുന്ന കോടികളുടെ കുറവ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഏറെ മോശമാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
തിരിച്ചെത്തുന്നവർക്ക് പലിശരഹിത വായ്പയോ പെൻഷനോ ആവശ്യമാണ് , അല്ലെങ്കിൽ പുതിയ ജോലിസാധ്യത കണ്ടെത്തി നൽകണം. നിലവില്‍ കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനം എന്ത് ചെയ്യുമെന്നുളളതും പ്രധാന വെല്ലുവിളിയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.