March 26, 2021
March 26, 2021
ജിദ്ദ: ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന ചാര്‍ട്ടേഡ് വിമാനത്തിന്റെ സര്‍വ്വീസാണ് അവസാന നിമഷം അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുടങ്ങിയത്.
പടിഞ്ഞാറന്‍ സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പ്രവാസികളായിരുന്നു വിമാനത്തില്‍ കൊച്ചിയിലെത്തേണ്ടിയിരുന്നവര്‍. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങി നിരവധി യാത്രക്കാരാണ് ജിദ്ദയില്‍ കുടുങ്ങിയത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണാ വിമാനം മുടങ്ങിയ കാര്യം യാത്രക്കാര്‍ അറിഞ്ഞത്.
പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന നിബന്ധന കാരണം യാത്രക്കാര്‍ 5000 ത്തിലേറെ രൂപ ചെലവിട്ടാണ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം സമ്പാദിച്ചത്. വിമാനസര്‍വ്വീസ് മുടങ്ങിയതോടെ ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഡി.ജി.സി.എ വിമാനത്തിന് അനുമതി നിഷേധിച്ചത്. കൃത്യമായ കാരണം പറയാതെയാണ് അധികൃതര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വരും ദിവസങ്ങളിലും നിരവധി യാത്രക്കാര്‍ സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവിധ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനം എടുത്തതില്‍ പ്രവാസികള്‍ ആശങ്കാകുലരാണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.