Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മുഹമ്മദ് ബിന്‍ സല്‍മാനെ തരംതാഴ്ത്തി അമേരിക്ക; നയതന്ത്ര ചര്‍ച്ചകള്‍ ഇനി സല്‍മാന്‍ രാജാവുമായി മാത്രം

February 17, 2021

February 17, 2021

വാഷിങ്ടണ്‍: സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ അഴിച്ചുപണി നടത്തി അമേരിക്കയിലെ ജോ ബെയ്ഡന്‍ ഭരണകൂടം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അമേരിക്ക തരംതാഴ്ത്തി. യു.എസ്സും സൗദിയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇനി മുതല്‍ സല്‍മാന്‍ രാജാവിലൂടെ മാത്രമാണ് മുന്നോട്ട് പോകുകയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

'സൗദി അറേബ്യയുമായുള്ള ബന്ധം ഞങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ പോകുകയാണ്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുമ്പോള്‍ അത് രാഷ്ട്രത്തലവന്മാര്‍ തമ്മിലായിരിക്കണം എന്നാണ് അമേരിക്കയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മുതല്‍ പ്രസിഡന്റ് ബെയ്ഡന്‍ ഇടപെടുക സല്‍മാന്‍ രാജാവുമായിട്ടായിരിക്കും.' -വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അമേരിക്കയുടെ പുതിയ നയം അനുസരിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലൂയിഡ് ആസ്റ്റിനുമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചകള്‍ നടത്തുക. സൗദി ഉപമുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. 


വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി

സല്‍മാന്‍ രാജാവാണ് സൗദി അറേബ്യയുടെ ഭരണാധികാരിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരണം നടത്തുന്നത് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്ത സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാകും എന്നാണ് കരുതപ്പെടുന്നത്. 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് യു.എസ്സുമായി അടുത്ത ബന്ധമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുലര്‍ത്തിയിരുന്നത്. ട്രംപിന്റെ മരുമകനും അന്നത്തെ വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സൗദി നയങ്ങളോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന ബെയ്ഡന്‍ ഈ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് തുടക്കം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ബൈഡന്റെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ സൗദിയുമായുള്ള പ്രധാന ആയുധ വില്‍പന യുഎസ് നിര്‍ത്തിവച്ചിരുന്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടായിരുന്നു ബൈഡന്‍ സ്വീകരിച്ചിരുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News