October 26, 2019
October 26, 2019
ബാഗ്ദാദ് : അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും എതിരേ ഇറാക്കില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. മൂന്ന് ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷമാണ് പ്രക്ഷോഭം വീണ്ടും ശക്തി പ്രാപിച്ചത്. ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ വെള്ളിയാഴ്ച 32 ലേറെ പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.ബാഗ്ദാദിലും തെക്കൻ പ്രവിശ്യയിലുമാണ് പ്രധാനമായും കലാപം പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്തെ തൊഴിലില്ലായ്മയും അഴിമതിയും ചൂണ്ടികാട്ടി നൂറുക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാനമായ ബാഗ്ദാദില്‍ ഒത്തുകൂടിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി സൈന്യം നടത്തിയ വെടിവയ്പിലാണ് 23 പേർ കൊല്ലപ്പെട്ടത്.