Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം,പ്രധാനമന്ത്രി രാജിവച്ചു

October 30, 2019

October 30, 2019

ബെയ്‌റൂത്ത് : ലെബനാനിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സഅദ് അൽ ഹരിരി രാജിവച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം രാജിക്കാര്യം  അറിയിച്ചത്. രണ്ടാഴ്ചയായി ലബനാനില്‍ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക്ഒ ടുവിലാണ് പ്രധാനമന്ത്രി രാജി വെച്ചത്. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും  സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള നയങ്ങൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് പ്രതിഷേധം രൂക്ഷമായത്.സാമ്പത്തികമാന്ദ്യം മറികടക്കാനായി വാട്‌സ് ആപ്പ് ഉപയോഗത്തിനടക്കം ഏര്‍പ്പെടുത്തിയ നികുതി പ്രഖ്യാപനത്തിനെതിരേ ശക്തമായ എതിര്‍പ്പാണ് ജനങ്ങളിൽ നിന്നുണ്ടായത്.പ്രതിഷേധം കനത്തതോടെ ഹരീരിയുടെ സര്‍ക്കാരിന് പിന്തുണയുമായി ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല രംഗത്തെത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ഉറച്ചനിലപാടിലായിരുന്നു പ്രക്ഷോഭകര്‍. അധികാരത്തിലേറിയ ശേഷം ഇത് മൂന്നാംതവണയാണ് ഹരീരി രാജിപ്രഖ്യാപനം നടത്തുന്നത്.


Latest Related News