November 15, 2020
November 15, 2020
ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ബ്രേക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞ് എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. സലാഹുദ്ദീന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍വിളി പരിശോധിച്ചാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്.
ഒരു മാസം മുമ്പാണ് സലാഹുദ്ദീന്‍ റിയാദില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിക്കുന്നത്. നിക്കാഹ് നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് വിവാഹം നടന്നത്. വേങ്ങര മലബാര്‍ കോളജ് പ്രഥമ യൂനിയന്‍ ചെയര്‍മാനായിരുന്നു സ്വലാഹുദ്ദീന്‍ പെരുവള്ളൂര്‍ എട്ടാം വാര്‍ഡിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് കുന്നുപ്പുറം ക്ലസ്റ്റര്‍ ഭാരവാഹിയുമായിരുന്നു.
ശരീഫയാണ് സലാഹുദ്ദീന്‍റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഷമ്മാസ്. ഷഹര്‍ബാനുവാണ് ജുമാനയുടെ മാതാവ്. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.
ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് നടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.