September 29, 2019
September 29, 2019
Photo : REUTERS/Lucy Nicholson
ദോഹ: അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തെ ഏറ്റവും വേഗം കൂടിയ താരമായി. ദോഹ ലോക അത്‌ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ നൂറ് മീറ്ററിലാണ് കോൾമാൻ സ്വന്തം സമയം തിരുത്തിക്കുറിച്ച് ലോകജേതാവായത്.നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്‌ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതുമെത്തി.100 മീറ്റർ ഫൈനലിൽ 9.76 സെക്കൻറിൽ ഫിനിഷ് ചെയ്താണ് കോൾമാൻ ട്രാക്കിലെ മിന്നൽ വേഗമായത്.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ മുൻനിര എതിരാളികളെയെല്ലാം പിന്നിലാക്കിയാണ് അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മാന്‍ ചാംപ്യനായത്. 9.76 സെക്കന്‍ഡിലാണ് കോള്‍മാന്‍ ഫിനിഷ് പോയിന്റില്‍ ഓടിയെത്തിയത്.
ഇതോടെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്‌ലറ്റെന്ന പദവിയും കോള്‍മാന് സ്വന്തമായി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ തന്റെ ഏറ്റവും മികച്ച സമയമാണ് ഗാറ്റ്‌ലിന്‍ കുറിച്ചത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന്‍ ഗാട്ട്‌ലിനാണ് വെള്ളി. മുപ്പത്തിയേഴുകാരനായ ഗാട്ട്‌ലിന്‍ 9.89 സെക്കന്റിലാണ് രണ്ടാമതെത്തിയത്.