March 31, 2021
March 31, 2021
ദോഹ: സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദാം ഫുഡ് കമ്പനി പുതിയ അറവുശാല തുറന്നു. അല്‍ ഷിഹാനിയയിലാണ് എല്ലാ തരം കന്നുകാലികള്‍ക്കുമായുള്ള പുതിയ അറവുശാല തുറന്നത്.
ഖത്തറില്‍ അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്ന് വിദാം ചെയര്‍മാന്‍ മുഹമ്മദ് ബദര്‍ അല്‍ സാദ പറഞ്ഞു. ഈ മേഖലയിലെ കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയാണ് റാവദത്ത് റാഷിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷിഹാനിയ അറവുശാലയെന്നും അദ്ദേഹം പറഞ്ഞു.
ആടുകള്‍, കന്നുകാലികള്‍, ഒട്ടകങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. വ്യക്തികള്‍ക്കും ഇറച്ചിക്കടക്കാര്‍ക്കും പ്രദേശത്തെ ഫാമുകള്‍ക്കുമെല്ലാം ഇവിടെ നിന്ന് സേവനം ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് സുഗമമവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അറവുശാല സജ്ജീകരിച്ചിരിക്കുന്നത്. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇറച്ചിക്കായുള്ള ആവശ്യം വര്‍ധിക്കാനിടയുള്ളതിനാലാണ് റമദാന്‍ തുടങ്ങുന്നതിനു മുമ്പ് അറവുശാല തുറക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും മുഹമ്മദ് ബദര്‍ അല്‍ സാദ പറഞ്ഞു.
കന്നുകാലികളെ അറക്കുന്നതിനുള്ള നാല് ഹാളുകള്‍ ഉള്‍പ്പെടെ 5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ അറവുശാലയില്‍ മാംസം സൂക്ഷിക്കാനുള്ള കൂളിങ് റൂമുകളും പൊതുജനങ്ങള്‍ക്കായി കാത്തിരിപ്പ് ഹാളും കാലിത്തീറ്റ സംഭരണ മുറികളും സജ്ജമാക്കിയിട്ടുണ്ട്.
ഒരു ദിവസം 1000 കന്നുകാലികള്‍ എന്ന നിരക്കിലുള്ള ഉല്‍പ്പാദന ശേഷിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇവിടെ നടക്കുന്ന എല്ലാ പ്രവൃത്തികളും മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെറ്റിനറി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.