May 22, 2021
May 22, 2021
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചതോടെയാണ് സതീശന് നറുക്ക് വീണത്. ഹൈക്കമാന്‍ഡ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്. യുവ എം.എൽ.എമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ വരണമെന്ന് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു.
കേരളത്തിൽ വർഗീയതയെ കുഴിച്ചു മൂടുകയായിരിക്കും യു.ഡി.എഫിന്റെ പ്രഥമ പരിഗനയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ന്യുനപക്ഷ വർഗീയതയെയും ന്യുനപക്ഷ വർഗീയതയെയും ശക്തമായി എതിർക്കും.മതേതര കേരളത്തിന്റെ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെ ശക്തമായി നേരിടുമെന്നനും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ കാലത്ത് പ്രതിപക്ഷം സർക്കാരിന്റെ കൂടെ നിൽക്കുമെന്നും പോരായ്മകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,സർക്കാരിനെ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഭരണതടസ്സം ഉണ്ടാക്കുന്ന രീതി പ്രതിപക്ഷം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സിൽ ഗ്രൂപ്പുകളുണ്ട്.അതവിടെ നിൽക്കട്ടെ,പക്ഷെ ഗ്രൂപ്പുകളുടെ അതിപ്രസരം വേണ്ടെന്നും ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758