Breaking News
200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് |
ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ശേഷം യു.എ.ഇയെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്

December 07, 2020

December 07, 2020

ദുബായ്: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം യു.എ.ഇക്കു നേരെ തുടർച്ചയായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഗള്‍ഫ് അറബ് സ്റ്റേറ്റിന്റെ സൈബര്‍ സെക്യൂരിറ്റി മേധാവി മുഹമ്മദ് ഹമദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ പലരില്‍ നിന്നായി യു.എ.ഇ ആക്രമണം നേരിട്ടുവെന്ന് ഹമദ് അല്‍ കുവൈത്തി ദുബായില്‍ ഒരു കോണ്‍ഫറന്‍സിനിടെ നടന്ന സ്റ്റേജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സാമ്പത്തിക മേഖല ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പറഞ്ഞ കുവൈത്തി പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ആക്രമണങ്ങള്‍ വിജയമായിരുന്നോ എന്നും ആരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

പതിറ്റാണ്ടുകളായി തുടരുന്ന അറബ് നയങ്ങള്‍ക്ക് വിരുദ്ധമായാണ് യു.എ.ഇ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. ഇതിനു പിന്നാലെ ബഹ്‌റൈനും സുഡാനും  സ്ഥാപിച്ചിരുന്നു.
കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം യു.എ.ഇയില്‍ സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഹമദ് അല്‍ കുവൈത്തി പറഞ്ഞു. ഇറാനില്‍ നിന്നാണ് യു.എ.ഇയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ മുമ്പ് ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News