Breaking News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു |
യമനിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ യു.എ.ഇ യിൽ എത്തിച്ചു 

September 15, 2019

September 15, 2019

അബുദാബി : യമനിൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

രാഷ്ട്ര സേവനത്തിനിടെ വാഹനം തകർന്ന് ആറ് സൈനികർ വീരമൃത്യു വരിച്ചു എന്ന് മാത്രമാണ് യു.എ.ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ യമനിൽ ഹൂതി വിമതർക്കെതിരെ സൈനിക നടപടിയിൽ പങ്കാളികളായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്‍ സഈദ് അഹമ്ദ് റാഷിദ് അല്‍ മന്‍സൂരി, വാറന്റ് ഓഫിസര്‍മാരായ അലി അബ്ദുല്ല അഹ്മദ് അല്‍ ധന്‍ഹാനി, സായിദ് മുസല്ലം സുഹൈല്‍ അല്‍ അംരി, സാലിഹ് ഹസ്സന്‍ സാലിഹ് ബിന്‍ അംറോ, നാസര്‍ മുഹമ്മദ് അല്‍ കാബി, സെയ്ഫ് ദാഹി റാഷിദ് അല്‍ തുനൈജി എന്നിവരാണ് മരിച്ചത്. മരിച്ച സൈനികരുടെ കുടുംബത്തെ സായുധസേന അനുശോചനം അറിയിച്ചിരുന്നു.


Latest Related News