Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക,നിർദേശങ്ങൾ ഇങ്ങനെ

March 31, 2021

March 31, 2021

ദുബായ് : യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കായുള്ള ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ജിസിസി ഏകീകൃത കസ്റ്റംസ് നയങ്ങളും യുഎഇയുടെ പ്രത്യേക നിയമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഗള്‍ഫ് രാജ്യങ്ങളും യുഎഇയും നിരോധിച്ച ഉല്‍പന്നങ്ങള്‍, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. നിയമലംഘകര്‍ക്കു തടവോ പിഴയോ രണ്ടും ചേര്‍ത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കള്‍ കണ്ടുകെട്ടും. നിയമം സംബന്ധിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അറബിക്, ഇംഗ്ലിഷ്, ഉര്‍ദു എന്നീ ഭാഷകളില്‍ ദൃശ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് 

അപരിചിതരുടെയും ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും.മരുന്ന് കൈവശം വയ്ക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം .ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കള്‍, മെഷീനുകള്‍, മീന്‍പിടിക്കാനുള്ള നൈലോണ്‍ വല, പോര്‍ക്ക്, ആനക്കൊമ്ബ്, ലഹരി മരുന്ന്, ചൂതാട്ടത്തിനുള്ള വസ്തുക്കള്‍, മെഷീനുകള്‍, ലേസര്‍ പേന, വ്യാജ കറന്‍സി, ആണവായുധ വസ്തുക്കള്‍, മതവികാരം വ്രണപ്പെടുത്തുന്ന പുസ്തകങ്ങള്‍, ചിത്രങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍, ശില്‍പങ്ങള്‍, പാന്‍, വെറ്റില തുടങ്ങിയവ നിരോധിത വസ്തുക്കളാണ്.200 സിഗററ്റുകളില്‍ കൂടുതല്‍ ഒരാള്‍ കൊണ്ടുവരാന്‍ പാടില്ല. മൃഗങ്ങള്‍, ചെടി, വളം, കീടനാശിനി, ആയുധം, വെടിക്കെട്ടിനും മറ്റും ഉപയോഗിക്കുന്ന വെടിമരുന്ന്, പടക്കോപ്പുകള്‍.മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന്, പ്രസിദ്ധീകരണങ്ങള്‍, പുതിയ ടയറുകള്‍, വാര്‍ത്താവിനിമയ വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, സൗന്ദര്യവര്‍ധ-സംരക്ഷണ ഉല്‍പന്നങ്ങള്‍, സംസ്കരിക്കാത്ത വജ്രം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി എടുത്ത് കൊണ്ടുവരാം.. 60,000 ദിര്‍ഹത്തിനു മുകളിലുള്ള സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്കു നികുതി നല്‍കേണ്ടിവരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News