November 26, 2020
November 26, 2020
അബുദാബി: ഇസ്രയേലുമായി നയതന്ത്ര കരാർ ഉണ്ടാക്കിയതിന് പിന്നാലെ ഇറാനും സിറിയയും ഉള്‍പ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതുതായി വിസ അനുവദിക്കുന്നത് യു.എ.ഇ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ബിസിനസ് പാര്‍ക്ക് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ഈ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.നവംബര്‍ 18 മുതല്‍ പുതിയ ഇമിഗ്രേഷന്‍ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വന്നതായും നോട്ടീസില്‍ പറയുന്നു.
നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്കും സന്ദര്‍ശക വിസയ്ക്കുമുള്ള പുതിയ അപേക്ഷകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് നോട്ടീസില്‍ പറയുന്നു. ഇറാന്‍, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൊമാലിയ, തുര്‍ക്കി, ലിബിയ, യെമന്‍, അള്‍ജീരിയ, കെനിയ, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് യു.എ.ഇ വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്.
വിസാ വിലക്കില്‍ എന്തെങ്കിലും ഇളവുകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. വാര്‍ത്തയോട് യു.എ.ഇ ഫെഡറല്‍ അതോറിറ്റി പ്രതികരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.