Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മലയാളത്തിൽ നിന്നും അറബിയിലേക്ക് മൊഴിമാറ്റിയ രണ്ടു പുസ്തകങ്ങൾ നാളെ പ്രകാശനം ചെയ്യും 

January 13, 2020

January 13, 2020

ദോഹ :  ഇന്ത്യ - ഖത്തർ സാംസ്കാരിക വർഷാചരണത്തിൻറെ ഭാഗമായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് വേണ്ടി മലയാളത്തിൽ നിന്നും അറബിയിലേക്ക് വിവർത്തനം ചെയ്ത രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നാളെ ദോഹയിൽ നടക്കും. നാളെ(ജനുവരി 14 ചൊവ്വ) വൈകീട്ട് ഏഴ് മണിക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ അന്താരാഷ്‌ട്ര പുസ്തകമേളയിലാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത്.

കവി വീരാൻകുട്ടിയുടെ തെരെഞ്ഞെടുത്ത നൂറു കവിതകൾ "അസ്ദാഉസ്സുംത്" അഥവാ നിശബ്ദതയുടെ മുഴക്കങ്ങൾ  എന്ന പേരിലും ബി. എം സുഹറയുടെ "ഇരുട്ട്" എന്ന നോവൽ "തഹ്തസ്സമാഇൽ മുദ്‌ലിമ"  എന്ന പേരിലുമാണ് പുറത്തിറങ്ങുന്നത്. ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന മലയാളത്തിൽ നിന്നുള്ള ആദ്യ വിവർത്തന കൃതികളാണിത്.വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ബാല്യകാല സഖി, ബെന്യാമിന്റെ ആടുജീവിതം എന്നീ പുസ്തകങ്ങൾ അറബിയിലേക്ക് മൊഴിമാറ്റിയ ദോഹയിൽ ജോലി ചെയ്യുന്ന സുഹൈൽ വാഫിയാണ് രണ്ടു പുസ്തകങ്ങളുടെയും പരിഭാഷ നിർവഹിച്ചത്.


Latest Related News