April 17, 2021
April 17, 2021
ന്യൂഡല്‍ഹി: ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങളും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും നിര്‍ബന്ധമായി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി. സൗദി ആരോഗ്യ മന്ത്രിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അയച്ച ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മക്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു.
ജൂലൈ 17 മുതലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തെ സംബന്ധിച്ച കൂടുതല്‍ ആശയവിനിമയങ്ങള്‍ സൗദി സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നും ഉംറ തീര്‍ത്ഥാടനത്തിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കും വാക്‌സിന്‍ ആവശ്യമാണെന്നും അഹമ്മദ് ഖാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പ്രവേശനം റദ്ദാക്കിയിരുന്നു. പകരം സൗദിയിലുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയത്.
ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ മാസം ആദ്യം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. തീര്‍ത്ഥാടനത്തിനെത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് രോഗം ബാധിച്ച് ഭേദമായവര്‍ക്കോ മാത്രമാണ് ഉംറയ്ക്ക് അനുമതി ഉണ്ടായിരുന്നത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.