Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യമനിലെ അതാഖ് നഗരം സൈന്യം തിരിച്ച് പിടിച്ചു

August 24, 2019

August 24, 2019

ഏദൻ: യമനില്‍ തെക്കന്‍ വിഭജനവാദികളുടെ സൈന്യം പിടിച്ചെടുത്ത അതാഖ് നഗരം യമന്‍ സൈന്യം തിരിച്ചു പിടിച്ചു. വിഭജനവാദക്കാരിലെ പ്രാദേശിക നേതാക്കളുമായി യമന്‍ പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, കൂടുതല്‍ മേഖലകള്‍ വിഭജനവാദികള്‍ പിടിച്ചെടുത്തതോടെ ഏറ്റുമുട്ടലും ശക്തമാണ്.

ഏദന്‍ ആസ്ഥാനമാക്കി പഴയ തെക്കന്‍ യമന്‍ രാജ്യം വേണമെന്നാവശ്യപ്പെടുന്നവരാണ് തെക്കന്‍ വിഭജനവാദികള്‍. 1990ല്‍ രണ്ടു യമനുകളേയും ഒന്നിപ്പിച്ചതിനെതിരെ അന്നുമുതല്‍ എതിര്‍ക്കുന്ന വാദക്കാര്‍. പോയ വാരം ഏദന്‍ വിമാനത്താവളമുള്‍പ്പെടെ നിലവിലെ യമന്‍ ഭരണകൂട ആസ്ഥാന നഗരത്തിന്‍റെ നിയന്ത്രണം വിഭജന വാദികള്‍ക്കാണ്. യമന്റെ യഥാര്‍ഥ തലസ്ഥാനം സന്‍ആയാകട്ടെ ഹൂതികളുടെ പക്കലും. ഇതോടെ നില നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയതോടെ സൌദിയും വിഭജനവാദികളെ പിന്തുണക്കുന്ന യു.എ.ഇയും ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏദനിലെ ചില ഭാഗങ്ങളില്‍ നിന്നും വിഭജനവാദികള്‍ പിന്മാറിയത്.

എങ്കിലും തെക്കന്‍ യമനിലെ ഇതര ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. പിടിച്ചെടുത്ത അതാഖ് നഗരം യമന്‍ പ്രധാനമന്ത്രി മാഈന്‍ അബ്ദുല്‍ മാലിക് സഈദുമായുള്ള ചര്‍ച്ചക്ക് പിന്നാലെ വിട്ടു കൊടുത്തു. ഇതര ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നത് യു.എന്‍ സമാധാന ചര്‍ച്ചയെ തടസ്സപ്പെടുത്തിയിട്ടുണ്ട്.


Latest Related News