Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അമേരിക്ക-താലിബാൻ സമാധാന ചര്‍ച്ചകള്‍ക്കിടെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം

September 01, 2019

September 01, 2019

അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ച തുടരവെ വീണ്ടും ആക്രമണമുണ്ടായത് താലിബാന് സമാധാന ശ്രമത്തിന് താല്‍പര്യമില്ല എന്നാണ് സൂചിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റിന്റെ പ്രതിനിധി ആരോപിച്ചു.
കാബൂൾ : താലിബാനും അമേരിക്കയും തമ്മില്‍ ദോഹയിൽ സമാധാന ചര്‍ച്ചകള്‍ പുരോമിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. കുന്തുസ് നഗരത്തിലാണ് ആക്രമണമുണ്ടായത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം, മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചും അമേരിക്കക്കും താലിബാനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനിടെയാണ് താലിബാന്റെ പ്രകോപനം. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം, മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 41 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ 34 താലിബാന്‍ പോരാളികൾ കൊല്ലപ്പെട്ടു.

പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുന്തുസ് നഗരത്തിന്റെ വിവിധ കോണുകളില്‍ നിന്നുകൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ച തുടരവെ വീണ്ടും ആക്രമണമുണ്ടായത് താലിബാന് സമാധാന ശ്രമത്തിന് താല്‍പര്യമില്ല എന്നാണ് സൂചിപ്പിക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റിന്റെ പ്രതിനിധി ആരോപിച്ചു. അതേസമയം സമാധാനം സ്ഥാപിക്കുന്നതിന് അനുകൂല നിലപാടാണ് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നിലവില്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.


Latest Related News