March 30, 2021
March 30, 2021
കെയ്‌റോ: സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം ആറ് ദിവസത്തോളം തടസപ്പെടുത്തിയ എവര്‍ ഗിവന്‍ എന്ന കൂറ്റന്‍ കണ്ടെയിനര്‍ വാഹക കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 23 നാണ് കപ്പല്‍ സൂയസ് കനാലിന് കുറുകെ കുടുങ്ങിപ്പോയത്. നിരവധി ടഗ് ബോട്ടുകളുടെയും മണ്ണുമാന്തി യന്ത്രങ്ങളുടെയും സഹായത്തോടെ കഴിഞ്ഞദിവസമാണ് കപ്പലിനെ നീക്കിയത്.
കപ്പലിലെ 25 ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ സൂയസ് കനാല്‍ അതോറിറ്റി എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്ന് ഇനിയും വ്യക്തമല്ല. ഇവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന ആശങ്കയാണ് ഇന്ത്യന്‍ സര്‍ക്കാറിന് ഉള്‍പ്പെടെയുള്ളത്.
കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ യാത്ര തുടരുന്നതില്‍ നിന്നും വിലക്കുമെന്നാണ് കപ്പല്‍ മേഖലയിലെ ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവരെ വീട്ടുതടങ്കലിലാക്കിയേക്കുമെന്നാണ് അറിയുന്നത്.
സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറു കണക്കിന് കപ്പലുകളാണ് യാത്ര അനിശ്ചിതത്വത്തിലായി പുറംകടലില്‍ കാത്തുകിടന്നിരുന്നത്. കുരുക്ക് അഴിഞ്ഞതോടെ ഈ കപ്പലുകളുടെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്.
ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് എവര്‍ ഗിവന്‍. 400 മീറ്റര്‍ നീളമുള്ള (1300 അടി) കപ്പലിന്റെ ആകെ ശേഷി 220940 ടണ്‍ ആണ്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.