Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ശ്രീശാന്തിന്റെ വിലക്ക് നീങ്ങുന്നു,അടുത്ത വർഷം ക്രീസിലിറങ്ങാം

August 20, 2019

August 20, 2019

കൊച്ചി: ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിക്കുന്നു. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബി.സി.സി.ഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും ശ്രീശാന്തിന് പങ്കെടുക്കാനാവും.
ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ ശ്രീശാന്തിന് അവസരമൊരുങ്ങുന്നത്. 
 

വിലക്ക് സംബന്ധിച്ച്‌ ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഉത്തരവിറക്കിയത്. 2013 സെപ്റ്റംബര്‍13നായിരുന്നു ശ്രീശാന്തിനു വിലക്കേര്‍പ്പെടുത്തിയത്.

ഏറെ നീണ്ട കാത്തിരിപ്പിനും നിയമയുദ്ധങ്ങള്‍ക്കും ശേഷമാണ് ശ്രീശാന്തിന് വീണ്ടും കളിക്കളത്തിലേക്കുള്ള വഴിത്തുറക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വിലക്കിന്റെ കാര്യത്തില്‍ തീരമാനമുണ്ടാവണമെന്ന് കോടതി വിധിച്ചിരുന്നു. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ഏപ്രിലില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് വിലക്ക് ഏഴുവര്‍ഷമാക്കി ചുരുക്കിയത്.


Latest Related News