Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
ഖത്തറിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകന് യു.എൻ അംഗീകാരം

October 11, 2019

October 11, 2019

ജനീവ:  ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ശൈഖ് താനി ബിൻ അബ്ദുല്ല ബിൻ താനി അൽതാനിയെ യുഎന്നിന് കീഴിലുള്ള അഭയാർത്ഥി സമിതിയായ യു.എൻ.എച്ച്.സി.ആറിന്റെ അഭിഭാഷകനായി തിരഞ്ഞെടുത്തു.

ജനീവയിൽ പാലസ് ഡി നാഷൻസിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു നിയമനം. ബംഗ്ലാദേശിലും യമനിലും കഴിയുന്ന ഭവനരഹിതരും നിരാശ്രയരുമായ അഭയാർത്ഥികൾക്കായി 35 മില്യൺ ഡോളർ ശൈഖ് താനി ബിൻ അബ്ദുല്ല നൽകിയിരുന്നു. ഇതിനു പിറകെയാണ് അദ്ദേഹത്തെ തേടി യു.എൻ അംഗീകാരമെത്തിയത്.

നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് താനി ബിൻ അബ്ദുല്ലയുടെ ഇടപെടലുകളെന്ന് യു.എൻ.എച്ച്.സി.ആർ ഹൈകമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ബംഗ്ലാദേശിലെ രോഹിൻഗ്യൻ മുസ്‌ലിംകൾക്കും ആഭ്യന്തര യുദ്ധത്തെ തുടർന്ന് യമനിൽ നിന്നും പലായനം ചെയ്യേണ്ടിവന്നവരും ഉൾപെടെ പത്തു ലക്ഷം അഭയാർത്ഥികൾക്ക് ശൈഖ് താനി ബിൻ അബ്ദുല്ലയുടെ സഹായം എത്തിയതായി സമിതി അറിയിച്ചു.


Latest Related News