Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
കശ്മീരില്‍ സ്കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

August 19, 2019

August 19, 2019

ശ്രീനഗർ: നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുന്നതിന്റെ ഭാഗമായി കശ്മീരില്‍ സ്കൂളുകള്‍ തുറന്നു. ‍ 190 സ്കൂളുകളില്‍ 95 എണ്ണം മാത്രമേ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളു. കശ്മീരില്‍ യുവാക്കളെ സൈന്യം പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്‍ല റാഷിദിന്റെ ആരോപണം സൈന്യം തള്ളി.

ശ്രീനഗറില്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും തുറന്നിട്ടുണ്ട് സ്കൂളുകളില്‍ ചിലത് തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണ്. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ സ്കൂളിലയക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിക്കുന്നതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരില്‍ 190 സ്കൂളുകളില്‍ 90 മാത്രമേ ഇന്ന് തുറന്നിട്ടുള്ളു. താഴ്‍വ രയിലെ മൂന്നില്‍ രണ്ട് ലാന്‍ഡ് ലൈന്‍ ഫോണ്‍ കണക്ഷനുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ശ്രീനഗറിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ജമ്മുവില്‍ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത് വീണ്ടും റദ്ദ് ചെയ്തിട്ടുണ്ട്.

കശ്മീരില്‍ യുവാക്കളെ സൈനികര്‍ പിടിച്ച് കൊണ്ടുപോവുകയും മര്‍ദ്ദിച്ച് ശേഷം നിലവിളിക്കുന്നത് മൈക്കിലുടെ ഗ്രാമവാസികളെ കേള്‍പ്പിച്ച് ഭയപ്പെടുത്തുകയുമാണെന്ന ജമ്മുകശ്മീര്‍ പീപ്പീള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിന്റെ ട്വീറ്റ് വിവാദമായി. ഷെഹ്ലയുടെ ആരോപണം അടസ്ഥാനരഹിതമാണെന്ന് സൈന്യം വ്യക്തമാക്കി. സൈന്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി അഭിഭാഷകന്‍ അലക് അലോക് വര്‍മ ഷെഹ്ലക്കെതിരെ ക്രിമിനല്‍ പരാതി നല്‍കി.

അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കരുതല്‍ തടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളുടെ വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ കേന്ദ്രമന്ത്രി, ,ഏഴ് മുന്‍ സംസ്ഥാന മന്ത്രിമാര്‍, ശ്രീനഗര്‍ മേയര്‍ , ഡെപ്യൂട്ടി മേയമര്‍ നിരവധി എം.എല്‍.എമാര്‍ , അഭിഭാഷകര്‍ , അധ്യാപകര്‍ , വ്യവസായികള്‍ അടക്കം നാലായിരത്തോളം പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ റിപ്പോര്‍ട്ട്.


Latest Related News