Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
അരാംകോ ആക്രമണം : 'തെളിവു'കളുമായി സൗദി,ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

September 18, 2019

September 18, 2019

റിയാദ് : സൗദിയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക്  നേരെയുണ്ടായ ആക്രമണങ്ങള്‍ ഇറാന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചുള്ളതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാന്‍ നിര്‍മ്മിത ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും തെളിവുകള്‍ പുറത്ത് വിട്ടത്. ആക്രമണത്തില്‍ ഉപയോഗിച്ച ഇറാനിയന്‍ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിൽ പ്രദര്‍ശിപ്പിച്ചു.

ഹൂഥികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ദൂരപരിധിക്കും  അപ്പുറത്ത് നിന്നാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നതെന്നും യമനിലെ ഹൂഥികളാണ് ഇതിനു പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.തെക്ക് ഭാഗത്ത് നിന്നും ഇറാൻ നിർമിത ഏഴു ക്രൂയിസ് മിസൈലുകളും18 ആയുധ ഡ്രോണുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് അൽ മാലികി വിശദീകരിച്ചു. തെക്കു ഭാഗത്ത് നിന്നും പറന്നെത്തിയ ആയുധങ്ങളാണ് അരാംകോ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ ആരോപണങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം അമേരിക്കയും ആരോപിച്ചിരുന്നത്. അതേസമയം, അമേരിക്കയുടെയും സൗദിയുടെയും ആരോപണങ്ങൾ ഇറാന്‍ തള്ളി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും യുദ്ധ ഭീഷണിയും ഇറാൻ നിഷേധിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' റിപ്പോർട്ട് ചെയ്തു. ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. 


Latest Related News