Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ഇറാനുമായി വീണ്ടും ആണവ കരാറില്‍ ഏര്‍പ്പെടരുതെന്ന് ജോ ബെയ്ഡനോട് സൗദി രാജകുമാരന്‍

November 18, 2020

November 18, 2020

റിയാദ് : പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ നയങ്ങള്‍ക്കെതിരെ സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍-ഫൈസല്‍. ജനുവരിയില്‍ ചുമതലയേല്‍ക്കുന്ന ബെയ്ഡന്‍ ഭരണകൂടം ഇറാനുമായി വീണ്ടും ആണവകരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ബെയ്ഡനോട് ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഓണ്‍ യു.എസ്-അറബ് റിലേഷന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷനിലേക്കുള്ള (ജെ.സി.പി.ഒ.എ) അമേരിക്കയുടെ മടങ്ങിവരവ് അറബ് മേഖലയുടെ സുസ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2018 മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയത്.

ഇറാന്‍ പൂര്‍ണ്ണമായും വഴങ്ങുകയും വലിയ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുകയുമാണെങ്കില്‍ ആണവ കരാറിലേക്ക് അമേരിക്ക തിരികെയെത്തുമെന്ന് ബെയ്ഡന്‍ തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആണവ കരാര്‍ നടപ്പാക്കുന്നതിനു മുമ്പ് സമഗ്രമായ ചര്‍ച്ചകള്‍ നടക്കണമെന്ന് തുര്‍ക്കി അല്‍-ഫൈസല്‍ ആവശ്യപ്പെട്ടു.

'അന്താരാഷ്ട്ര സമൂഹത്തിലെ ഒരു സാധാരണ സമാധാന രാഷ്ട്രമായി ഇറാനെ തിരികെ കൊണ്ടുവരാന്‍ നമ്മളെല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള കഴിഞ്ഞ 40 വര്‍ഷത്തെ അനുഭവം അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതല്ല. അതിനാല്‍ തന്നെ അമേരിക്ക ആണവകരാറില്‍ വീണ്ടും ചേരുന്നത് ഞങ്ങളുടെ മേഖലയെ സുസ്ഥിരമാക്കാന്‍ സഹായിക്കില്ല.' -തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

യു.എസിലെയും യു.കെയിലെയും സൗദി അംബാസിഡറായിരുന്നു പരേതനായ ഫൈസല്‍ രാജാവിന്റെ മകനായ തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍. ഭാവിയിലെ ചര്‍ച്ചകളില്‍ സൗദിയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News