Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൈനികരെ വിൽക്കാനുണ്ട്, മൂവായിരം സൈനികരെ സൗദിയിലേക്ക് അയക്കുന്നതിന് ഒരു ബില്യൺ ഡോളർ വാങ്ങിയെന്ന് ട്രംപ്

January 13, 2020

January 13, 2020

വാഷിംഗ്ടൺ : രാജ്യത്ത് കൂടുതൽ അമേരിക്കൻ സൈനികരെ വിന്യസിക്കുന്നതിന് സൗദി ഭരണകൂടം ഒരു ബില്യൺ ഡോളർ തന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സൗദിയുമായി തങ്ങൾക്ക് മികച്ച ബന്ധമാണുള്ളതെന്നും കൂടുതൽ സൈനികരെ ആവശ്യപ്പെട്ടാണ് ഈ തുക തങ്ങളുടെ ബാങ്കിന് കൈമാറിയതെന്നും ട്രംപ് പറഞ്ഞു.

ശ്രദ്ധിക്കുക,നിങ്ങൾ സമ്പന്ന രാഷ്ട്രമല്ലേ,നിങ്ങൾക്കെന്തുകൊണ്ട് കൂടുതൽ സൈന്യത്തെ ആവശ്യം വരുന്നില്ല എന്നാണ് ഞാൻ സൗദിയോട് ചോദിച്ചതെന്നും സൗദി അത് സമ്മതിക്കുകയായിരുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിൽ സൗദിയിലേക്ക് മൂവായിരം അധികസൈനികരെയും സൈനിക ഉപകാരണങ്ങളുമയക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. സൗദി അരാംകോയ്ക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടർന്നായിരുന്നു ഇത്. പാട്രിയറ്റ് മിസൈലുകളും യുദ്ധവിമാനങ്ങളും  ഇതിൽ ഉൾപെടും. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയുടെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ട്രംപ് കൂടുതൽ തുക ആവശ്യപ്പെടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ് മേഖലയിലെ ഇപ്പോഴത്തെ സംഘർഷമെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.

ഇതിനിടെ, ഗൾഫ് രാജ്യങ്ങളെ നിർബന്ധിച്ചു പണം വാങ്ങി സൈനികരെ കൈമാറുന്നതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡണ്ട് തങ്ങളുടെ സൈന്യത്തെ വിൽക്കുകയാണെന്ന ആരോപണമാണ് അവർ പ്രധാനമായും ഉന്നയിക്കുന്നത്.


Latest Related News