November 25, 2019
November 25, 2019
ദോഹ: നാളെ തുടങ്ങാനിരിക്കുന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂർണമെന്റിൽ പങ്കെടുക്കാന്‍ സൗദി ടീം ഇന്ന് ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഖത്തര്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
23 അംഗങ്ങളാണ് ദോഹയിലെത്തിയ ടീമിലുള്ളത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെയാണ് ടൂര്‍ണമെന്റ്.
സൗദി അറേബ്യയും യൂ.എ.ഇ യും ബഹ്‌റൈനും ഗള്‍ഫ് കപ്പില്‍ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ തീരുമാനം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒമാന്‍, ഇറാഖ്, യെമന്‍ ടീമുകള്‍ ദോഹയില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. യു.എ.ഇ ടീം ഇന്ന് തന്നെ ദോഹയിലെത്തും.
ഉദ്ഘാടന മത്സരവും ഫൈനലും ഉള്‍പ്പെടെ പ്രധാന മത്സരങ്ങളെല്ലാം ഖലീഫ സ്റ്റേഡിയത്തിലാണ് നടക്കുക. നാളെ വൈകീട്ട് 7.30 ന് ആതിഥേയരായ ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം.അതേസമയം രാത്രി ഒമ്ബതിന് ദുഹൈല്‍ സ്റ്റേഡിയത്തില്‍ യു.എ.ഇയും യെമനും തമ്മില്‍ ഏറ്റുമുട്ടും. അയല്‍ക്കാരും മേഖലയിലെ ഏറ്റവും ശക്തരായ ടീമുകളുമായ ഖത്തറും യു.എ.ഇയും ഒരേ
ഗ്രൂപ്പിലായത് കാണികളിൽ ആവേശം നിറയ്ക്കും.