September 29, 2019
September 29, 2019
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റ അംഗരക്ഷകൻ അബ്ദുൽ അസീസ് അൽ ഫഗ്‌ഹം വെടിയേറ്റു മരിച്ച സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ :
ജിദ്ദ : സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്തിതിയുടെ വീട്ടിൽ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്.സബ്തിതിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ ഇരുവരുടെയും പൊതു സുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ വീട്ടിലേക്ക് വരുന്നു.മൻദൂബ് ബിൻ മിശ്അലും സബ്തിതിയും എന്തോ വിഷയത്തിൽ പരസ്പരം വാക്കേറ്റമുണ്ടാവുകയും ദേഷ്യം പിടിച്ചു ഇറങ്ങിപ്പോയ മൻദൂബ് ബിൻ മിശ്അൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ശേഷം തോക്കുമായി തിരികെയെത്തുകായും ചെയ്യുന്നു.ഇയാളാണ് അബ്ദുൽ അസീസ് അൽ ഫഗ്‌ഹത്തിന് നേരെ വെടിയുതിർത്തത്.ഫഗ്‌ഹമിനെ കൂടാതെ വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്തിതിയുടെ സഹോദരനും വെടിവെപ്പിൽ പരിക്കേൽക്കുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് കീഴടങ്ങാൻ പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്ന് നടത്തിയ വെടിവെപ്പിൽ മൻദൂബ് ബിൻ മിശ്അൽ കൊല്ലപ്പെടുന്നു.അബ്ദുൽ അസീസ് അൽ ഫഗ്‌ഹമിനെയും പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫഗ്‌ഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തിൽ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
വേൾഡ് അക്കാദമി ഫോർ ട്രെയിനിങ് ലോകത്തെ ഏറ്റവും മികച്ച അംഗരക്ഷകനായി അബ്ദുൽ അസീസ് അൽ ഫഗ്‌ഹമിനെ തെരഞ്ഞെടുത്തിരുന്നു.അബ്ദുല്ലാ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തെ സൽമാൻ രാജാവ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിക്കുകയായിരുന്നു.സൽമാൻ രാജാവിന്റെ എല്ലാ യാത്രകളിലും അബ്ദുൽ അസീസ് അൽ ഫഗ്‌ഹം എപ്പോഴും കൂടെയുണ്ടാകുമായിരുന്നു.
(അവലംബം : 'അറബ് ന്യൂസ്')