June 21, 2020
June 21, 2020
റിയാദ് : സൗദി അറേബ്യയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.വിദേശകാര്യമന്ത്രാലയം അപേക്ഷ ആരോഗ്യവകുപ്പിന് കൈമാറി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
പരിശോധനയ്ക്കുള്ള അനുമതി തേടി ഇന്ത്യൻ എംബസി വഴി സൗദി സർക്കാരിനെ സമീപിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു.ഈ മാസം 25 മുതൽ കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും പി.സി.ആർ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണെന്നും അതിനാൽ സൗദിയിലെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് അനുമതി നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സൗദി അനുമതി നൽകിയാൽ മലയാളികൾക്ക് സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാനാവും.റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. എന്നാൽ നടപടി ക്രമങ്ങള്‍ നീണ്ടാല്‍ സൗദിയിൽ നിന്നുള്ള മലയാളികളുടെ മടക്കം ഇനിയും വൈകിയേക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക