January 22, 2021
January 22, 2021
റിയാദ്: ഖത്തറിലെ സൗദി അറേബ്യന്‍ എംബസി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. അല്‍ ഉല കരാറില്‍ ഒപ്പുവച്ച എല്ലാവരും അത് നടപ്പാക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറേബ്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജനുവരി അഞ്ചിനാണ് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ഡ വച്ച് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ജി.സി.സി രാജ്യങ്ങള്‍ ഒപ്പുവച്ചത്. സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ 2017 ജൂണ്‍ മുതല്‍ ഖത്തറിനെ ഉപരോധിക്കുകയായിരുന്നു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നു, ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അറബ് രാജ്യങ്ങള്‍ സൗദിയെ ഉപരോധിച്ചത്. ഉപരോധം പിന്‍വലിച്ചതിന്റെ ഭാഗമായി അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും നേരത്തേ തുറക്കുകയും ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ജോ ബെയ്ഡനു കീഴില്‍ സൗദിയും യു.എസും തമ്മിലുള്ള ബന്ധം മികച്ചതായിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു എന്നാണ് ബെയ്ഡന്‍ നടത്തിയ നിയമനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഫൈസല്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.