Breaking News
നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ |
അരാംകോ ആക്രമണം,എണ്ണ വിതരണം പുനഃസ്ഥാപിച്ചതായി സൗദി

September 18, 2019

September 18, 2019

റിയാദ് : അരാംകോ എണ്ണശാലക്കെതിരെ ഹൂതി ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന എണ്ണ വിതരണം പൂര്‍വ സ്ഥിതിയിലായതായി സദി ഊര്‍ജ വകുപ്പ് മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്കുള്ള വിതരണം സാധാരണ പോലെ തുടരുമെന്നും ഈമാസം അവസാനത്തോടെ ഉത്പാദനം ദിനംപ്രതി ഒരുകോടി പത്തു ലക്ഷം ബാരലായി വര്‍ധിപ്പിക്കുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ആക്രമണം നടത്തിയ ഭീകര ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കും. എണ്ണ വിപണിക്കും സാമ്പത്തിക വ്യവസ്ഥക്കും നേരെയുള്ള ആക്രമണത്തെ ശക്തമായി ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണശാലയിലുണ്ടായ തീപ്പിടിത്തം ഏഴ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കരുതല്‍ ശേഖരത്തില്‍ നിന്ന് എടുത്ത എണ്ണ ഈമാസം അവസാനത്തോടെ തിരികെ നിക്ഷേപിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Latest Related News