Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ആഭ്യന്തര ആയുധ നിര്‍മ്മാണത്തിനായി 2,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് സൗദി അറേബ്യ

February 22, 2021

February 22, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


റിയാദ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി ആയുധങ്ങളും സൈനിക സംവിധാനങ്ങളും ഉല്‍പ്പാദിപ്പിക്കാനായി 2,000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. 2030 ഓടെ സൈനിക ബജറ്റിന്റെ പകുതിയെങ്കിലും പ്രാദേശികമായി ചെലവഴിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും സൗദി മിലിറ്ററി ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ മേധാവി പറഞ്ഞു. 

'അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ സൗദി അറേബ്യയിലെ സൈനിക വ്യവസായത്തില്‍ 1000 കോടി ഡോളര്‍ ചെലവിടും. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിനായും അത്ര തന്നെ തുക ഞങ്ങള്‍ ചെലവഴിക്കും.' -ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്ട്രീസ് (ഗാമി) ഗവര്‍ണര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ ഒഹാലി പറഞ്ഞു. അബുദാബിയില്‍ നടന്ന ഡിഫന്‍സ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

2030 ഓടെ മിലിറ്ററി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിനായി ചെലവിടുന്ന തുക സൈനിക ബജറ്റിന്റെ 0.2 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയര്‍ത്താനാണ് രാജ്യം പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമുള്ള ആയുധ വില്‍പ്പന അമേരിക്ക താല്‍ക്കാലികമായി മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൗദിയുടെ പ്രഖ്യാപനം. സൗദിയ്ക്കുള്ള യുദ്ധോപകരണങ്ങളും യു.എ.ഇയ്ക്കുള്ള എഫ്-35 യുദ്ധവിമാനങ്ങളും ഉള്‍പ്പെടെയുള്ള വില്‍പ്പനയാണ് അമേരിക്കയിലെ ജോ ബെയ്ഡന്‍ ഭരണകൂടം മരവിപ്പിച്ചത്. 

യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യമാണ് ഈ നടപടിയ്ക്ക് പിന്നില്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റ് രാജ്യങ്ങളോടും വിവിധ കോണുകളില്‍ നിന്നായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News