Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ മക്കയൊഴികെയുള്ള പ്രദേശങ്ങളിൽ കർഫ്യു ഇളവ് പ്രാബല്യത്തിൽ വന്നു 

April 26, 2020

April 26, 2020

റിയാദ് : റമദാൻ കണക്കിലെടുത്ത് സൗദി അറേബ്യയിൽ ലോക്ക്ഡൗണിൽ  ഇളവുകൾ നിലവിൽ വന്നു. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്  സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതനുസരിച്ച്  മെയ് 13 വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് 5 മണി വരെ പൊതുജനത്തിന് നിരത്തിലിറങ്ങാം. അതേസമയം മക്കയിലും, റെഡ്സോണിലുള്ള പ്രദേശങ്ങളിലും 24 മണിക്കൂർ കർഫ്യു തുടരും. നേരത്തെ റെഡ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലും ഇളവ് ബാധകമാവില്ല.ഇവിടെയുള്ള ജനങ്ങള്‍ പുറത്തിറങ്ങാതെ അകത്ത് തുടരണം. ബാക്കിയുള്ള എല്ലാ മേഖലകളിലും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്ത് പോകാം. ബാക്കി സമയങ്ങളില്‍ കര്‍ഫ്യൂ തുടരും.

കച്ചവടസ്ഥാപനങ്ങൾക്കും മാളുകൾക്കും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട്.. എന്നാൽ സാമൂഹ്യഅകലം നിർബന്ധമായ ബ്യൂട്ടിപാർലറുകൾ, ബാർബർഷോപ്പുകൾ, സ്പോർട്സ് ക്ലബ്ബുകൾ, സിനിമാ തിയേറ്ററുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് പ്രവർത്തന അനുമതി നൽകില്ലെന്നും  അധികൃതർ വ്യക്തമാക്കി. നേരത്തേ, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദി 24 മണിക്കൂർ നീണ്ടുനിന്ന കർഫ്യൂ നടപ്പിലാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News